Monday 3 December 2012




പിണ്ഡവും ജഡത്വവും (തുള്ളല്‍)
(രാജീവ് നായര്‍ , എം ടി എച്ച് .എസ്, കനകപ്പലം )
എന്നാലിനിയൊരു കഥയുരചെയ്യാം
എന്നുടെ വായില്‍ തോന്നിയപോലെ 
അല്ല! അല്ല! തെറ്റിപ്പോയി !
ഉരചെയതീടാം ശാസ്ത്രം! സത്യം!
കൊമ്പനുമുണ്ടൊരു പിണ്ഡം  അതയ്യോ !
പിണ്ഡം അതല്ലോ ആനപ്പിണ്ഡം  
ശാസ്ത്രം പറവത് പിണ്ഡം അതല്ലാ!
ദ്രവ്യം തന്നുടെ അളവത് പിണ്ഡം !
ചൊല്ലും കിലോഗ്രാമില്‍ ഇവനെ നാം
ഇംഗ്ലിഷില്‍ മാസ്സെന്നുരചെയ്യും
ആനയ്ക്കും പുനരതിന്‍ പിണ്ഡത്തിന്നും 
ഉണ്ടല്ലോ മാസ്സെന്നൊരു പിണ്ഡം!
പാഷാണത്തിനും  പശുവിന്‍ പാലിനും 
സര്‍വ്വതിനും ഉണ്ടതുതാന്‍ പിണ്ഡം !
ചത്തവനുണ്ടൊരു പിണ്ഡം.......!
എന്നാല്‍ അല്ലത് ശാസ്ത്രത്തിന്നുടെ  പിണ്ഡം.......!
പിണ്ഡം വച്ചാല്‍ സ്വര്‍ഗം പൂകാം
പിണ്ഡം ഉണ്ടാക്കാ നാവതുമല്ല   !
ഒരുവന്‍ തന്നുടെ തലയില്‍ പണ്ടൊരു 
ആപ്പിളുവീ ണു   ഭാഗ്യം !ഭാഗ്യം!
മറ്റൊരുവന്നുടെ തലയില്‍ പണ്ടൊരു 
തേങ്ങാ വീണു ! ശേഷം ചിന്ത്യം !
ആപ്പിളുവീണത്‌  യോഗം ! ഭാഗ്യം!
ന്യുട്ടന്‍ അതവനുടെ പേരില്‍ ചേര്‍ത്തു!
കണ്ടവന്‍ ഒരുവന്‍ ചൊല്ലിയതപ്പോള്‍ 
അന്യായമിതയ്യോ ! പാവം! പാവം!
കാരമെന്തിത് തേങ്ങാ വീണാല്‍ 
കാറ്റും പോകും ! സ്വാഹ ! സ്വാഹ!
ആപ്പിളിനെക്കാള്‍  തേങ്ങായ്ക്കെന്തൊരു   
കേമത്തം ചൊല്ലീടുക വേണ്ടൂ !
ചോദ്യം കേട്ടൊരു ന്യുട്ടന്‍ ചൊല്ലീ 
"അയ്യോ! കുഞ്ഞേ എന്തൊരു ചോദ്യം?
പിണ്ഡം കൂടുമ്പോഴതിനൊപ്പം 
ഏറും ജത്വം വേഗം ! വേഗം!
ആപ്പിളിതവനുടെ മാസതിനേക്കാള്‍ 
 തേങ്ങായ്ക്കുള്ളൊരു  പിണ്ഡം അതേറും!
കൂടിയ മാസിനുയര്‍ന്ന ജത്വം 
തലയില്‍ വീണാല്‍ ജമായീടും !
ഭാഗ്യം ഇതെന്നുടെ തലയില്‍ പണ്ടൊരു 
ആപ്പിള്‍ വീണത് ഈശ കടാക്ഷം !"
ന്യുട്ടന്‍ തന്നുടെ  മൊഴി കേട്ടവനുടെ  
സംശയം എല്ലാം  ഓടിയൊളിച്ചു !
ന്യുട്ടന്‍ ജയ ! ജയ! ന്യുട്ടന്‍ ജയ! ജയ!
                             ന്യുട്ടന്‍ തന്നുടെ നിയമം ജയജയ!  

No comments: